തിങ്കളാഴ്‌ച, ജനുവരി 1

തൂക്കുകയറില് ‍ഒരു ഏകാങ്കത്തിന്റെ അന്ത്യം -

അങ്ങനെ ഒരു വര്‍ഷം കൂടി കടന്നു പോയി. ഈ വര്‍ഷം അവസാനിചപ്പോള്‍, മനസ്സില്‍ ഒരു തൂക്കുകയറിന്റെ ദൃശ്യമായിരുന്നു.പിന്നെ അതില്‍ തൂങ്ങി പിടയുന്ന ഒരു മുന്‍സിംഹത്തെയും. അതിന്റെ ദൃശ്യങ്ങല്‍ മനസ്സിനെ അലോസരപെടുത്തുന്നതിന്നിടയില്‍, അതാ സ്ക്രീനില്‍ തെളിയുന്നു, വൈറ്റ്‌ ഹസിന്റെ മുന്നില്‍ നിന്നൊരു ആഹ്ലാദചിരി. പ്രാകൃതം...

ഈ ഏകാങ്കത്തിലെ നായകനാര്‌, പ്രതിനായകനാര്‌? എന്തൊ എനിക്കു എന്നോടു തന്നെ പുച്ചം തോന്നിയ നിമിഷങ്ങള്‍... പ്രത്യെകിച്ചും, ഒരു പൂചയെ പോലെ, ഇന്ത്യ കൊല്ലരുതെന്നു ഒരു "മ്യാവു" പുറപ്പെടുവിച്ചപോള്‍. കൃത്യത്തിനു ശെഷം ഒരു "നിരാശവഹം". (എന്തായിരുന്നു ഈ ആശ?)

തെറ്റിദ്ധരിക്കരുത്‌, ഞാന്‍ സദ്ദാമിന്റെ അഭ്യുദയാകാങ്ക്ഷിയൊന്നും ആയിരുന്നില്ല. അയാള്‍ പല നാടകങ്ങളുടെയും പ്രതിനായകനായിരുന്നു. പക്ഷെ സംസ്കാര സമ്പന്നമായ 21-ആം നൂറ്റാണ്ടില്‍, ഒരു രാജ്യത്തിന്റെ അധിപന്‍ മറ്റൊരു രാജ്യത്തിന്റെ അധിപനെ തൂക്കിലേറ്റി. അത്‌ നിശ്ക്രിയരായി നൊക്കി നിന്നവര്‍ നമ്മളും.

ലജ്ജ, അതാണു മുന്നിട്ട്‌ നില്‍ക്കുന്ന വികാരം.എവിടെ പോയി ഇന്ത്യയുടെ പുകഴ്ത്തപെട്ട നോന്‍ അലൈന്റ്‌ മൂവ്‌മന്റ്‌. എന്തൊ ഞാന്‍ ഇന്ദിര ഗാന്ധിയെയാണു ഓര്‍ത്തുപോയതു. അവരുടെ ചങ്കൂറ്റം അതാണു ഇന്നു നമ്മള്‍ക്കിലാത്തതു. ഇംഗ്ലന്റിനു ശേഷം അമേരികയുടെ ഏറ്റവും ശക്ത്മായ അനുയായി ഇന്ത്യ ആവുകയാണൊ?